മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Wednesday, February 20, 2019

പ്രാഞ്ചിയേട്ടന്‍ എന്നും മനസ്സിന്‍റെ ഒരു കോണില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്.  (പ്രാഞ്ചിയേട്ടന്‍ ഫ്രാന്‍സിസ് എന്ന പേരിന് ഞാന്‍ കൊടുത്ത അപരനാമം ആയിരുന്നു.) 

ആ കാലത്ത് സൈക്കിള്‍ ഒരു പ്രചലിത വാഹനം ആയിരുന്നു. ചേര്‍പ്പ്‌ മുതല്‍ തൃപ്രയാര്‍ വരേയും തൃശൂര്‍ ടൌണ്‍ വരേയും ഞാന്‍ സൈക്ലില്‍ കയറി പലായനം ചെയുന്ന സമയം ആയിരുന്നു അത്. 

പ്രഞ്ചിയേട്ടന്‍ ആളൊരു ശുദ്ധ ഹൃദയനായിരുന്നു. പലപ്പോഴും ഞാന്‍ സൈക്കിള്‍ വാടകെടുത്തു തിരിച്ചു കൊടുകൊമ്പോള്‍ അതിന്‍റെ ബ്രൈകും ഹാന്‍ഡ്‌സ്പ്രിങ്ങ്‌ ഇത്യാദി തല തിരിഞ്ഞിടുണ്ടാകും.  പക്ഷെ അതിനെക്കുറിച്ച് ആരു എതിരഭിപ്രായം പറയാതെ പ്രാഞ്ചിയേട്ടന്‍ അത് റിപ്പയര്‍ ചെയ്തു വെക്കുമായിരുന്നു. അതിലൊന്നും ഒരു സമയപരിധി ഉണ്ടായിരുന്നില്ല,

ഇന്നിപ്പോള്‍ പ്രാഞ്ചിയേട്ടന്‍ എവിടെ ആയിരിക്കും? ഭൂതകാലത്തിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും മായാതെ അയാള്‍ കിടപ്പുണ്ട്. ഇപ്പോള്‍ സൈക്കിള്‍ സവാരി ആര്‍ക്കാണ് അഭികാമ്യം?  മോട്ടോര്‍ സൈക്ലില്‍ കസര്‍ത്തു കാണിച്ചു കറങ്ങി നടക്കുകയാണല്ലോ ഇപ്പോള്‍ രീതി. അപ്പോള്‍ പ്രാഞ്ചിയെട്ടനെപോലെ ഉള്ളവര്‍ ഒരു കാലത്തിന്റെ മറക്കുള്ളില്‍ അപ്രത്യക്ഷംയിട്ടുണ്ടാകും. 




Monday, February 11, 2019

മഹാത്മാ കമ്മേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നും ഒരു ശതകാല ഓര്‍മ്മ ആയിരുന്നു. പ്രിന്‍സിപ്പല്‍ മാധവ മേനോന്‍ (ദിവംഗതന്‍) ആയിരുന്നു എന്‍റെ ഗുരു.

ഞാന്‍ പലപ്പോഴായി മാഷോട് ഓരോ സ്ട്രോകിനെ (ഷോര്‍ട്ട് ഹാന്‍ ഡ്‌ എന്ന ചുരുകെഴുത്ത്) സമസ്യ ചോദിച്ചു കൊണ്ടിരുന്നു. എന്‍റെ സംശയ നിവാരനതിനപ്പുറം പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു ബിംബം ആവുക എന്ന ഒരു കൌമാര പ്രേരണ കൂടി എനിക്ക് ഉണ്ടായിരുന്നു.

വിശാലം എന്ന ഒരു പെണ്‍കുട്ടി എന്നെ പതിവായി പുഛ്‌ചഭാവം കൊണ്ട് എന്നെ അലോസരപ്പെടുത്തു മായിര്രുന്നു. "അതാ സംശയം വന്നു" എന്നവര്‍ കൂടെ കൂടെ പറയുമായരുന്നു.

അങ്ങിനെ തേടിയ വള്ളി. കാലില്‍ ചുറ്റിയ പോലെ ഒരു ദിവസം വളരെ നാള്‍ കഴിഞ്ഞ് ഒരു ദിവസം അവള്‍ ക്ലാസ്സില്‍ വന്നു. മാധവ മേനോന്‍ അവളോട്‌ കാര്യം തിരക്കി. അവള്‍ ഒരു ഗുളികയുടെ സ്ട്രിപറഞ്ഞുപ് ഹാന്‍ഡ്‌ ബാഗില്‍ നിന്ന് പുറത്തെടുത്ത് കാണിച്ചു. പനിയും ജലദോഷവും ആയിരുന്നെന്നു എന്ന് മാഷോട് പറഞ്ഞു .

ഞാന്‍ കാലത്തും വൈകുന്നേരവും സ്ഥലത്തെ ഒരു മെഡിക്കല്‍ കടയില്‍ ഫാര്‍മസി പ്രാക്ടീസ് ചെയ്തു വരുന്ന കാലം. മാഷിനും അതറിയാം. മാഷ് ഗുളികയുടെ സ്ട്രിപ് എന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. എന്നോട് പറയാന്‍ പറഞ്ഞു അത് പനിയുടെ ഗുളികയാണോ എന്ന്?

പക്ഷെ അത് ഒരു ഗര്‍ഭ നിരോധക ഗുളിക ആയിരുന്നു . എല്ലാവരെയും ഞെട്ടിക്കാനായി ഞാന്‍ അതു ഉറക്കെ വിളിച്ചു പറഞ്ഞു.

പിന്നെ ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി ആയിരുന്നു  അവളുടെ ഹുങ്ക് തല താഴത്തി.

പിന്നീട് ഞാന്‍ അത് ഓര്‍ത്ത് ഒരു പുഞ്ചിരി എന്‍റെ മനസ്സില്‍ ഒളിപ്പിച്ചു  വെക്കുമായിരുന്നു.

Sunday, February 03, 2019

വളരെ കാലങ്ങള്‍ കഴിഞ്ഞത് ഞാന്‍ അറിഞതില. പക്ഷേ ഞാന്‍ വീണ്ടും സട‌‍‌‍കു‌ട‍ഞ് എഴുന്നെല്‍കുയാ ണ്. വീണ്ടും ഞാന്‍ അത്മകതയുമായി നിങ്ങളെ സമീപികുകയാണ്. അടുത്ത ലക്കം മുതല്‍ കാണാം.