മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, July 23, 2006

നോള്‍സ്റ്റാജിയ


കവിത നോള്‍സ്റ്റാജിയ എംവേണു മുംബൈ

ജന്മാന്തരങ്ങളുടെ വിധിവൈപരീതവുമായി
കൊളംബില്‍ നിന്നും എത്തിയ മുത്തഛന്‌ നാട്ടില്‍ വേളി
പുത്രരും പൌത്രരുമായി അതിലൊന്നായി
ഞാനും ഈ ഭൂമിയില്‍ എത്തി

പടിഞ്ഞാട്ടുമുറിയിലെ പള്ളിക്കൂടം പള്ളിയുടേത്‌
സ്ലേറ്റില്‍ കൊങ്കണ്ണുള്ള തറപറ
അതു മായ്കുവാന്‍ തണ്ണീര്‍ കുടിയന്റെ തണ്ടുകള്‍

ഉച്ചയ്ക്‌ പ്ലാവില കോട്ടി കഞ്ഞി
സന്ധ്യയ്ക്‌ ഹരിനാമത്തിന്റെ ചെറുപഴങ്ങള്‍
കാലത്ത്‌ കൊട്ടൊത്തളത്തില്‍ സ്നാനത്തിന്റെ കൊട്ടുടി

ബാലിശത്തിന്റെ അപരാന്നങ്ങള്‍ അപഹാസ്യങ്ങള്‍
ചെറിയമ്മ തൊട്ട്‌ വലിയമ്മ വരെ നീളുന്ന കുശുന്വും കുന്നായ്മയും
ചോര തെറിയ്കുന്ന നോട്ടവുമായി വലിയമ്മാവന്‍
ഇന്നലെയുടെ രൌദ്രഭാവത്ത്തിനു മുകളില്‍ സ്വാന്തനത്തിന്റെ
മെതിയടിയുമായി ഈ നഗരം എന്നെ പിച്ചനടത്തുന്നു
തീവ്രമായ ജീവിത സത്വബോധങ്ങളിലൂടെ
കൌമാര പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളൂടെ

ഇന്ന് വര്‍ത്തമാനപത്രത്തിന്റെ ചരമകോളത്തില്‍
സുഭിക്ഷനും സന്വന്നനുമായി ജീവിച്ച ചെറിയമ്മാവന്റെ ഫോട്ടോ
അതിഭൌതികയുടെ കണ്ണാടി മതിലുകളുള്ള അരക്കില്ലത്തില്‍
ജീവിതം തകര്‍ത്താടി അട്ടഹസിച്ചവന്റെ ചിത്രം നോക്കി
മരണദേവത മന്ദഹസിയ്കുന്നു

ഇനി ആ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ ഒരു ഐറണി മാത്രം
തന്നെ അവജ്ഞയോടെ മാത്രം ദര്‍ശിച്ചിട്ടുള്ള അവള്‍ (മുറപ്പെണ്ണ്‍)
അവളുടെ പതിയാവാന്‍ നിയോഗിക്കപ്പെട്ടവന്‌
ഇനി സ്വത്തിന്റെ ഒരു പങ്ക്‌

അനാസക്തനായി ഇന്നീ ബാല്യചരിത്രത്തെ
ഞാന്‍ വെല്ലുവിളിയ്കുന്വോള്‍
നക്ഷത്രങ്ങളുടെ ദിശ മാറുന്നു
അതിലൊന്ന്എന്നെ കണ്ണിറുക്കി മാടിവിളിയ്ക്കുന്നു
ഞാനെന്റെ ജന്മനക്ഷത്രത്തെ തിരിച്ചറിയിന്നു

ആ സ്വാതിനക്ഷത്രത്തിന്റെ ആദ്യത്തെ മഴത്തുള്ളികള്‍ക്കയി
തപസ്സിരുമ്ന്ന ആഴിപ്പരപ്പിലെ പവിഴ ശൃംഘലകള്‍ തേടി
ഞാനീ മഹാനഗരത്തില്‍ അലയുന്നു

ഇന്ന് ഗൃഹാതുരത്വവും നഷ്ടബോധവും മനസ്സിനെ തപിപ്പിയ്കുന്നു
ദിവ്യമായ ഒരു വഞ്ചനയെ ഓര്‍ത്ത്‌ ദുഖിക്കുന്നു

മനസ്സെന്ന കഥാപാത്രം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌
ഇന്നും കാലത്തിന്റെ മണ്മറഞ്ഞ അതിരുകള്‍ താണ്ടുന്നു
വീണ്ടും കൌമാരഘട്ടത്തിലേക്ക്‌
തെക്കേ ചായ്‌വിലേ ജീര്‍ണിച്ച അലമാര
ദശവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുന്നു
ജൈവദ്രവീകരണമാര്‍ന്ന പുസ്തകങ്ങള്‍
അതിലെ താളുകള്‍ ഒന്നൊന്നായി മരയുന്വോള്‍
അതാ കാണുന്നു പ്രസവിയ്ക്കാന്‍ മറന്ന മയില്‍ പീലികള്‍
ഈ മയില്‍ പീലികളുടെ വന്ധ്യതയുമായി
അവള്‍ അപ്രത്യക്ഷയായി
ആശാരിക്കുന്നിലോചക്രവാളത്തിലോ
അവളുടെ മുഖം തെളിയുന്നു

സ്വപ്നഭ്രംശത്തിന്റെ ആശഭംഗ വ്യാകുലതയുട
തെളിവുകളായി ഓരോ നിദ്രയിലും
മയില്‍പീലി കാവടികള്‍ ആടിത്തളര്‍ന്ന് ആര്‍ദ്രമാകുന്നു

*****************************************************

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക
venumaster@gmailcom





Saturday, July 15, 2006

യാത്രാമൊഴി

കവിത യാത്രാമൊഴി എം വേണു മുംബൈ

സമയം അതിരാവിലെ പുലര്‍ച്ചയാറാകുന്നതേയുള്ളു

ട്രെയിന്‍ അതുവഴി കിതച്ചു വന്നു

ഒരു വാതരോഗിയുടെ ഞരക്കത്തോടെ പുളഞ്ഞു നിന്നു

വിജനമായ ഒരു സ്റ്റേഷന്‍

ജാലകത്തിലൂടെ വിഫലമായ ഒരു പ്രദര്‍ശത്തിന്റെ

യവനിക ഉയരുന്നതുപോലെ പ്ളാറ്റ്ഫോമിന്റെ ദ്രുശ്യം

പ്രഭാതകര്‍മമങ്ങള്‍ക്കായി യാത്രികര്‍‍ ഉണര്‍‍ന്നിരുന്നില്ല

അവര്‍‍ സുഷപ്തിയിലായിരുന്നു

നഷ്ടസൌഭാഗ്യങ്ങ്ള്‍ക്ക്‌ വിട കൊടുക്കാനെന്നോണെം

പച്ചകൊടി താഴ്ത്തി മുഖം താഴ്ത്തി

പരദര്‍ശനങള്‍ ക്കതിതമായി

ഒരു പെണ്‍കുട്ടി പ്ളാറ്റ്ഫോമില്‍ നിന്നു

അവള്‍ കടമകള്‍ നിറവേറ്റുകയാണു

ഒരു ദിവസത്തിന്റെ ഉപജീവനം

കാരണം ജീവിതം അവ്‍ക്കൊരു വാഗ്ദാനമല്ല

*****

Thursday, July 13, 2006

ഞാനാര്‍ ?

കവിത ഞാനാര്‌ ? എം.വേണു, മുംബൈ

ഞാനാര്‌?, നഗര ബൂര്‍ഷയോ?, അല്ല !
സംവേദിയായ ഒരു കലാപോസകന്‍,
കണ്ണുകളിലെ വെളിച്ചം കണ്ണുനീരിന്റെ
വേലിയേറ്റങ്ങളില്‍ ഒഴുക്കികലഞ്ഞവന്‍,
കലിയുഗത്തിന്റെ കൊലവിളികള്‍ക്കിടയില്‍,
സ്നേഹത്തിന്റെ മര്‍മരങ്ങള്‍ക്കയി കാതോര്‍ക്കുന്നവന്‍
ബന്ധങ്ങളുടേയും, പരിചയങ്ങളുടേയും, സൌഹൃദങ്ങളുടേയും,
ആഴമില്ലാത്ത ഉഴക്കു വെള്ളത്തില്‍ മുങ്ങിച്ചത്തവന്‍.
അതിബോധത്തിന്റെ, അസ്തിത്വബോധത്തിന്റെ ,
ഭാണ്ഡം ചുമക്കുന്നവന്‍, സഹജീവിബോധമുള്ളവന്‍
മേല്ലാളനോടുള്ള ശ്വാനവൃത്തിക്കെതിരെ
മുഷ്ട്ട്ടി ചുരുട്ടി തൊഴിലില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവന്‍,
പടയിലും, പന്തിയിലും തോറ്റവന്‍,
ആശ്രയിക്കാന്‍ നീതിപിാമില്ലാത്തവന്‍.

നോക്കുക,
ഇവിടെ അടുക്കിവെച്ച ഫ്ലാറ്റുകളില്‍
മേനവര്‍കളുടേയും, ബഡവകുളുഡേയും
വായ്‌ത്താരികള്‍ അനുസ്യൂതം ചര്‍വിത ചര്‍വണം.

ജീവിതത്തിന്റെ മുഖ്യധാരയില്‍ ഞാനില്ല.
പകരം, പെരുവഴിയിലും, പെരിഫരിയിലും
അലഞ്ഞു തിരിഞ്ഞലയുന്നു,
നഗ്നമാക്കപെട്ട സത്യങ്ങള്‍ എന്റെ തോളില്‍
തൂങ്ങികിടന്ന് വേതാളം പോലെ കൂവുന്നു