മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Thursday, August 30, 2007

ഒരു ഓണച്ചിന്ത

മഹാബലി എം.വേണു,മുംബൈ

മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍‌പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍‌പ്പിതം വ്യാജമാണ്‌. മഹാബലിയടെ കാര്യക്ഷമതയില് അവര്‍‌ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍‌ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?

വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്‌. മഹാബലിയുടെ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്‌. മഹാരാഷ്‌‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍‌തിക്കാന് മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍‌ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..

*****

Wednesday, August 29, 2007

ഒരു ഓണസ്മരണ

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******

Sunday, August 26, 2007

തുയിലുണരൂ...

തുയിലുണരൂ... എം.വേണു, മുംബൈ

എന്റെ തറവാട്ടില് തുയിലുണര്ത്തുപാട്ട് നടന്നിരുന്നത് ഞാന് ഓര്ക്കുന്നു. പഞ്ഞമാസത്തിനും പട്ടിണിമാസത്തിനും ആശ്വാസം പകര്ന്നുകൊണ്ട് ഉണ്ടായിരുന്ന നേരിന്റെയും നാട്ടറിവിന്റെയും ആലാപനം ഇന്ന് പടിയിറങ്ങിയിട്ട് കാലങ്ങള് പലതു കഴിഞ്ഞു. ദുര്മൂര്ത്തിയെ പുറതതാക്കി സര്‍‌വവിധ ഐശ്വര്യങ്ങളോടും കൂടി ശ്രീഭഗവതിയെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നതാണ് തുയിലുണര്ത്തുപാട്ടിന്റെ ലക്ഷ്യം.

ഗ്രാമങ്ങളുടെ സംസ്കാരത്തെ നിലനിര്ത്തിയിരുന്ന നമ്മുടെ നാടന് കലകള് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അവസരത്തില് തുയിലുണര്ത്തുപാട്ടിന്റെ ശീലുകള്‍‌ ഞാനിപ്പോഴും മനസ്സില് താലോലിക്കുന്നു. മിഥുനമാസത്തിലെ പകല്‍‌ദിനങ്ങളില് വീടുകള്‍‌ തോറും എത്താറുള്ള 'കുറത്തികളി' തുയിലുണര്ത്തുപാട്ടിന്റെ സവിശേഷത നിലനിര്ത്തുന്നു. ശീവേലിപ്പാട്ട്, അനന്തശയനം, ഉണര്ത്തല്, കൃഷ്ണസ്തുതി, പത്ത് അവതാരപ്പാട്ട് എന്നിവയാണ് തുയിലുണര്ത്തിലെ പ്രധാന ഇനങ്ങള്‍.

നമ്മളുടെ ഗ്രാമീണജീവിതത്തിന്റെ എളിമയും, സാമൂഹ്യബോധവും, ഐക്യദാര്ഢ്യവും എന്തിനു പറയുന്നു, സഹജീവിബോധവും അന്യം വന്നു പോയിരിക്കുന്നു. അപ്പോള് നാടന് കലകള് ക്ഷയിക്കുന്നതില് അത്ഭുതമില്ല. അതുകൊണ്ടാണല്ലോ, ഓണം ഇപ്പൊള് കിറ്റുകളായും ഈവന്റ് മാനേജ്മെന്റായും മാറിയത്‌.

******

ലാപ്‌ടോപ്പിലെ മധുവിധു

കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

****

Sunday, August 12, 2007

മലയാളി ഐക്യം

ലേഖനം മലയാളിത്വം ഇന്ന്‌ എം.വേണു, മുംബൈ

"ദൈവത്തിന്റെ സ്വന്തം നാട്‌ " എന്നു വിശേഷിക്കപ്പെടുന്ന കേരളക്കരയില്‍ നിന്നും സ്വന്തം ഭാവിയുടെ വേരുകള്‍ തേടി, സ്വന്തം ദുര്‍ഭാഗ്യങ്ങള്‍ക്കായി ശവക്കച്ചകള്‍ മിനയാന്‍, പ്രവാസികളായി കേരളത്തിന്‍ വെളിയില്‍ കഴിയുന്ന മലയാളികളില്‍ അധികപക്ഷവും പൊയ്‌മുഖങ്ങള്‍ അണിയുന്നവരും, വ്യക്തിപരവും സാമൂഹ്യപരവും ആയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും ഒരു പ്രശസ്തനായ വിദേശി പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുകയുണ്ടായി. അനേകം വര്‍ഷത്തെ കേരളീയ സമീപനങ്ങളിലൂടെ അദ്ദേഹം എഴുതിയ കൃതി ഒരു ബെസ്‌റ്റ്‌ സെല്ലര്‍ ആയി. ഇത്തരം മലയാളി സാമീപ്യമുള്ള പ്രാന്തങ്ങളില്‍ അനേകം മലയാളി സമാജങ്ങളും, സംഘടനകളും കമ്മിറ്റികളും അങ്ങിങ്ങായി വ്യാപരിച്ചിട്ടുണ്ടെങ്കിലും അത്തരം സമാജങ്ങള്‍ വെറും സ്ഥിരമായി നാട്ടിയ കുറ്റികള്‍ പോലെ അരോചകവും നിഷ്ക്രിയവുമായി തുടരുകയാണ്‌. മലയാളി ക്കൂട്ടായ്മ അല്ലെങ്കില്‍‌ മലയാളി ഐക്യവേദി ഇന്നും ഒരു ഉട്ടോപ്പിയ ആണ്‌. സമാജം ഭാരവാഹികള്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗം പ്രവര്‍ത്തനമണ്ഡലം കുടുംബസദസ്സായും, ഭാരവാഹികളുടെ വെടിപറയല്‍ നേരമ്പോക്കിനായും, മരുന്നു വില്പനക്കായും ചുരുങ്ങുന്നു.

പ്രവാസനഗരതീരങ്ങളില്‍ തലങ്ങും, വിലങ്ങും, ദുഖസ്മൃതികളുടെ നീണ്ട പന്ഥാവിലൂടെ ജീവിത യാഥാര്‍ത്ഥ്യവുമായി അഹോരാത്രം പോരാടുകയും കഷ്‌‌ട്ടപ്പെടുകയും ചെയ്യുന്ന മലയാളികള്‍, അവരുടെ ചിരിയും ചിന്തയും വിപ്ലവവീര്യവും മറവിയുടെയും,ഗൃഹാതുരത്വത്തിന്റെയും അഗാധതലത്തിലേക്ക്‌ അകറ്റപ്പെട്ട്‌ ഒറ്റപ്പെട്ട ദുഖങ്ങളുമായി അലയുന്നു. അതുകോണ്ടു തന്നെ കേരളീയന്റെ കാതലായ പ്രശ്നങ്ങള്‍ ഈ സംഘടനകളുടെ ശ്രദ്ധയില്‍ നിന്നും അകന്നു പോകുന്നു.

ഇനി നമുക്ക്‌ ജന്‍‌മനാട്ടിലെ സ്ഥിതിയിലേക്ക്‌ പോകാം. എഴുപതുകളില്‍ ആരംഭിച്ച മലയാളിയുടെ ഗള്‍ഫ് കുടിയേറ്റങ്ങള്‍ സാന്വത്തികമയും സാംസ്കാരികമായും അനേകം ഔന്നത്യങ്ങള്‍ നമ്മുടെ നാടിനു നല്‍കി. പക്ഷേ അതിനോടനുബന്ഡിച്ച്‌ വളര്‍ന്ന അണുകുടുംബ സംസ്കാരവും, ശിഥിലമായ ജീവിതരീതികളും അപസ്വരങ്ങളും നമുക്ക്‌ നല്‍കി. പ്രശ്നങ്ങള്‍ പങ്ക്‌ വെക്കാനോ, അവക്ക്‌ പരിഹാരങ്ങള്‍ തേടാനോ ശ്രമിക്കാതെ ഒരു കാലത്ത്‌ നാഥനായി ചുക്കാന്‍ പിടിച്ചിരുന്ന മലയാളി കുടുംബമേയ്‌ക്കോമകള്‍ നേരം കൊല്ലി വിനോദങ്ങളിലും, പരദൂഷണപ്രചരണത്തിലും, പരസ്പരം പാര വെക്കുന്നതിലും, അസ്വഥതകള്‍ വളര്‍ത്തി കുട്ടികളടക്കം കുടുംബത്തിലെ ഇതര വ്യക്തികളോട്‌ പൊട്ടിതെറിക്കുന്നതിലൂടെയും, അന്ഡവിശ്വാസങ്ങളുടെ ഏറ്റെടുപ്പുകരായും, തലമുറ ഭേദമില്ലാതെ വികൃതകാസറ്റുകള്‍ കണ്ടും, അമിതമായ മദ്യപാനത്തിലും ജീവിതം തളച്ചിട്ടു. അളവില്‍ കവിഞ്ഞ ഉപഭോഗതൃഷ്ണയും സഹജീവിബോധ നഷ്ടവും സാംസ്കാരികമായ മലിനീകരണത്തിനു കാരണമായി. അവസാനം സംതൃപ്തമായ ജീവിത രീതികള്‍ കണ്ടെത്താനാകാതെ ഇതര രക്ഷാമാര്‍ഗങ്ങള്‍ തേടിപ്പോയി, തെളിവില്ല്ലാത്ത മരണം, ആത്മഹത്യ എന്നിവയില്‍ കലാശിക്കുന്നു. വെറും ഒറ്റപ്പെട്ട ബിംബങ്ങളാകാതെ പരിമിതികളും പ്രതിപവര്‍ത്തനങ്ങളും മറന്ന്‌ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം ആണിത്‌.

ഇന്ന്‌ കേരളത്തിലെ തൊട്ടതിനും പിടിച്ചതിനും നടക്കുന്ന രാഷ്‌ട്രീയവല്‍ക്കരണം ഒരു പരിഹാരമല്ല. കുതന്ത്രജനനായകന്‍മാര്‍ സ്വന്തം പ്രശസ്തിക്കും നന്‍‌മക്കുമായി സമഗ്രമായ മനുഷ്യജീവിതത്തെ തുണ്ടം തുണ്ടമാക്കി, ഭൂലോകമാഫിയയില്‍ അംഗങ്ങളായി അവരുടെ താണ്ടവം തുടരുന്നു. സാംസ്കാരിക വേദികള്‍‌ അവരുടെ ലോബികളിലൂടെ പ്രചരണത്തിലൂടെ നടത്തുന്ന വിപണന്‍ തന്ത്രങ്ങള്‍ കലാരംഗത്തേയും മലീമസമാക്കി. നമ്മള്‍ പ്രകൃതിദത്തമായ പാരസ്പരികതയിലേക്കും, ഗോത്രകുല മനുഷ്യ നന്മകളിലേക്കും ഇറങ്ങി വരണം. ഇത്‌ ഈ എളിയ പ്രവാസിയുടെ ആഗ്രഹം മാത്രമല്ല , സ്വപ്നവും കൂടിയാണ്‌. പക്ഷെ ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത ഒരു വര്‍‌ഗമായി നാട്ടുകാര്‍ ഈ സ്വപ്നം പാഴാക്കരുതെ...

****

മായാമോഹിതം



ഗരുകുലത്തിലെ വേദപഠനങ്ങളില്‍ മാത്രം അന്തര്‍ലീനമായതും ഭൗതികലോഭാധികളില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യമനസ്സുകളെ നിബോധതയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട്‌ ചിത്രീകരണങ്ങള്‍ എന്റെ വരയിലൂടെ ബൂലോകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. മായാമോഹിതം എന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ ഇത്‌‌ ഉളവാക്കുന്നു. ഞാന്‍ ഇനിയും വാനപ്രസ്ഥത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല, കേട്ടോ..നിങ്ങളെ പ്പോലെ മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യന്‍ വേദങ്ങളില്‍ പ്രഭാവിതനായി എന്നു മാത്രം...

വര ഒന്ന്‌ : അടുത്ത നിമിഷം തന്നെ പാന്വിന്റെ വായില്‍ ഭക്ഷണമാകാന്‍ പോകുന്ന കൂപമണ്ഡൂകം
തന്റെ ഇരയാകാന്‍ പോകുന്ന കുഞ്ഞുമത്സ്യത്തെ വെല്ലുവിളിക്കുന്നു. ക്രോധാതികളാല്‍
വിവേകം നഷ്ടപ്പെടുന്ന ലക്ഷ്മണനു ശ്രീരാമന്‍ ഉപദേശിക്കുന്നത്‌ ഇതിനെ കുറിച്ചാണ്‌ .

വര രണ്ട്‌ : നീരാളിപ്പിടുത്തതിന്റെ മലവെള്ള പാച്ചിലില്‍ മുങ്ങിമരിക്കാന്‍ അപകടത്തില്‍ വിധിക്കപ്പെട്ടവള്‍‌ കയറാണെന്നു‌ കരുതി പാന്വിനെ കേറിപ്പിടിക്കുന്നു. മായാമോഹിത മനസ്സിന്റെ അവസ്ഥ.