മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Saturday, February 17, 2007

ബോണ്‍സായി


ബോണ്‍‍ സായി കഥ എം.വേണു, മുംബൈ

നഗരത്തിലെ രണ്ടു വണിക്കുളുടെ സന്തതികള്‍ ആണ്‍‍ ചെക്കനും, പെണ്മണിയും, മാവുലി കോട്ടയില്‍‍ വാലന്‍‍ റ്റീന്‍ ദിവസം ഒത്തുകൂടാന്‍ ‍ എത്തി. അവര്‍ നഗരത്തിന്റെ തിരക്കില്‍ നിന്നും രക്ഷപ്പെട്ട് ഒറ്റപ്പെട്ട സര്‍ഗനിമിഷങ്ങളെ തേടി എത്തിയതാ‍യിരുന്നു. കൂര്‍ത്ത കരിങ്ങല്‍ ചീളുകളും ഇരണ്ടല്‍ മുള്‍ചെടികളും ഇടയിലൂടെ ചരിഞ്ഞ കുന്നിന്‍പുറങ്ങള്‍ കയറി, ഇരുണ്ട കല്‍ചുവരുകളും, കല്പടുവകളും നാലുപുറവും അടങ്ങിയ ഒരു കോട്ടകൊത്തളത്തിന്റെ നടുവില്‍ അവര്‍ എത്തി. പെണ്‍സന്തതി തളര്‍ന്നു കിതച്ച് ഒരു ഒഴിഞ്ഞ കോണിലെ കല്പടവില്‍ കൈ നിലത്തു കുത്തി ഇരുന്നു. കൂടെ ആണ്‍സന്തതിയും. ഹെയര്‍ബണ്‍ ഊരി, മൈലാഞ്ചിമുടി തോളറ്റം വരെ ഉതിര്‍ത്തി. ആണ്‍ ഇണയുടെ മടിയില്‍ തല വെച്ച്‌ വിശ്രമിച്ചു.

ആണ്‍‌ തരിയാകട്ടെ, ഷോള്‍ടര്‍ ബാഗില്‍ നിന്നും കാസ്രൊളിന്റെ കരിയര്‍ പുറത്തെടുത്തു. കോഴിക്കറിയുടെ വാട പരന്നു. റൊട്ടി കുഴല്‍ രൂപത്തിലാ‍ക്കി കോരികുടിച്ചു വെട്ടി വിഴുങ്ങി. പെണിണയുടെ വായില്‍ ചിക്കന്‍ റോളുകള്‍ വെച്ചു കൊടുത്ത് ഊട്ടി. ഒരു കാലക്ഷേപം പോലെ അവളുടെ മോണകള്‍ ചലിച്ചു. അപ്പോഴേക്കും ആണിണ ബിയര്‍ ടിന്‍ തുറന്ന്‌ നുരപ്പാടുകള്‍ വദനത്തിലുണ്ടാക്കി, അവളുടെ തുറന്ന വായിലേക്കും ഒഴിച്ചു കൊടുത്തു.

പെണ്‍‌വണിക്കിന്‍ സന്തതിയുടെ മുകളിലേക്കുയര്‍ന്ന ടോപ്പിന്റെയും, കുടുസ്സായി അരയില്‍ ഒട്ടികിടന്ന ജീന്‍സിന്റെയും ഇടയിലുടെ ഇര വിഴുങ്ങിയ ചേരപ്പാന്വിന്റെ പൊലെ വിജ്രുംഭിച്ചുയര്‍ന്ന വയറില്‍ ആണ്‍‌തരി ഷണ്ഡത്വത്തോടെ തലോടി. ചന്ദ്രകിരണങ്ങള്‍ അവരെ തഴുകി പോയി.

ആ സമയം അവരുടെ രണ്ടു വണിക്കിന്‍ പിതാക്കള്‍ വ്യാപാരം കഴിഞ്ഞ് കടപൂട്ടി വീട്ടിലെത്തി. വീടിന്റെ പൂമുഖത്ത്‌ വിസ്ത്രുതമായ പ്ലാസ്റ്റിക് ചട്ടിയില്‍ ദുര്‍ബലമായ വേരുകളെ താങ്ങി നിന്ന ബോണ്‍‌ സായി ചെടികളിലെ കായ്ക്കാത്ത ഫലങ്ങളെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.

*****

ബോണ്‍സായികവിത
എം.വേണു, മുംബൈ
ഡീലക്സ് മാളികവീട്ടില്‍ ഷവര്‍ നീരാട്ട്‌ മുറികള്‍
എയര്‍ കണ്ടീഷണ്ട്‌ ശയ്യാഗൃഹങ്ങള്‍
വികാലാംഗത്തിലും അപഹാതിത്തിലും ഉപയോഗമുള്ള
വെസ്ടേണ്‍ ടൊയ്‌ലറ്റുകള്‍
അവയെല്ലാം മാറി മാറി പങ്കിടുന്ന
മാതുവമ്മയുടെ മരുമങ്കമാരും പിന്നെ
അവരുടെ ദിനചര്യകള്‍ ചിട്ടപെടുത്തുന്ന
ടീവീ സൈറ്റുകള്‍‌ സ്റ്റീരിയോകള്‍
പോരാതെ മോഡുലാര്‍ കിച്ചണും
വാല്യക്കാരന്‍ കൊച്ചനും
ചിക്കനും, പിസയും, ഹോട്ട് ഡോഗും
ഫ്രിഡ്‌ജിലാണെങ്കിലും
അണുകുടുംബ സീനിയര്‍ മാതുവമ്മക്ക്
ഇപ്പോഴും കഞ്ഞിതന്നെ മെനു.
സന്തതികളോടുതുവാന്‍ പരാതിയില്ല,
കുശലം പറയാന്‍ മൊബൈലുണ്ട്‌ പക്ഷെ,
വിറയുന്ന വിരലുകളാല്‍ റേഞ്ചു കിട്ടുന്നില്ല.

പൂമുഖചട്ടിയില്‍ ജീവിച്ചുതീരുന്നു
തണലേകാത്ത ബോണ്‍സായികള്‍‌‌ .

*****

Friday, February 02, 2007

പ്രവാസചിന്തകള്‍‌

അല്പം പ്രവാസ ചിന്തകള്‍ (ഗര്‍‌ഷോമിനോട് കടപ്പാട്) എം.വേണു, മുംബൈ

************************************************************ **************************

“ആത്മബലം നഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ജനതക്ക്, ആത്മവീര്യം പകരുന്ന ഒരു ജനതയുടെ മാതൃകയാക്കാനായിരുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പരമാത്മാവ്‌ ആഗ്രഹിച്ചത്‌. മറ്റു ജനതകള്‍ക്ക് നല്‍കിയ കഠിന പരീക്ഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയില്ല. കയ്യൂര്‍‌‌ , വയലാര്‍ എന്നിവ ഒഴികെ. പക്ഷെ ചരിത്രത്തില്‍ നിന്നും ഒരു പാഠമുള്‍ക്കൊള്ളതെ അവര്‍ പ്രബുദ്ധരായ പ്രവാസികളായി. അന്നത്തിനു വേണ്ടി, പാര്‍പ്പിടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി. സ്വന്തം ഇഷ്ടത്തിനല്ല അവര്‍ പ്രവാസികളായത്‌. സ്‌നേഹശൂന്യതയുടേയും, കുത്തൊഴുക്കിന്റേയും, പുറപ്പാടുകളുടേയും ലോകത്ത്‌, അവന്‌ അവന്റേതായ തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. “

മേന്വൊടി :

**********

നാടുവിടുന്വോള്‍ ഒരു ശല്യം തീര്‍ന്നല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. അത് പുശ്ചഭാവമായിരുന്നു. ഈ നഗരത്തില്‍ ഞാനേറെ കണ്ടത് രൌദ്രഭാവമായിരുന്നു. പക്ഷേ ആ രൌദ്രഭാവങ്ങള്‍ക്കു പിന്നാലേ ഒരു സ്വാന്തനം എപ്പൊഴും മുറിവുകള്‍ കരിയിക്കാനായി തേടി വരാറുണ്ട്‌. പണ്ടു നാട്ടില്‍ ഒന്നോ രണ്ടോ ഭ്രാന്തന്മാരെ വിരളമായി കണ്ടിരുന്നു. അവര്‍ക്കു വിരക്തിയുടെ വേഷഭൂഷാദികള്‍‌ . തോളില്‍ കീറമാറാപ്പും, പിശാചിനെ ആട്ടുന്ന വടിയും. നാട്ടുകാര്‍ക്കു അവരോടു ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും അപഹാസ്യമായ ഭ്രാന്താണ്‌. പ്രശ്ചന്നവേഷങ്ങള്‍, ഓദ്കോളോഞ്ഞും, ബോദംസും, റമ്മും, മോബൈലും, ശകടവും ഇല്ലാതെ പുറത്തേക്കിറങ്ങിയാല്‍ മാനക്കേടായി.

കുഞ്ഞുണ്ണി മാഷ്‌-ഒരു അനുസ്മരണം എം. വേണു

പണ്ട്‌ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, ഒരിയ്ക്കല്‍ മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളുമായി നടക്കുന്വോള്‍ , കുഞ്ഞുണ്ണി മാഷും അവരൊടൊപ്പം ഉണ്ടായിരിന്നു. ഉയരം കുറഞ്ഞ മാഷുടെ കൂടെ നടക്കുന്വോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷുടെ കൈപിടിച്ച്‌ നടന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു വലിയ താടിവെച്ച കുഞ്ഞും, ഒരു മീശ മുളക്കാത്ത കുഞ്ഞായ ഞാനും. രണ്ടു പേരും കുള്ളന്മാര്‍.

ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും കുള്ളത്തം ബാധിച്ച ഈ കാലഘട്ടത്തില്‍ ചെറിയ മാഷുടെ കുഞ്ഞു വരികള്‍ വലിയ ദര്‍ശങ്ങള്‍ പേറുന്നവയായിരുന്നു. മാഷിന്റെ ലോകത്ത്‌ ഇപ്പോള്‍ ഞാനില്ല. മാഷിന്റെ ഓര്‍മകള്‍ മഹാപ്രവാഹമായ ഒരു പ്രതിഭയുടെ സാഗരത്തിലേക്ക്‌ എന്നെ നയിക്കുകയാകുന്നു.

ഒരു നുറുങ്ങു കവിത

കവിത വേണുനാദം എം. വേണു, മുംബൈ

മുളം കാടുകളുടെ ആയുഷ്മ വസന്തം

ആകാശം പോലെ സുതാര്യമായ മനസ്സ്‌-

മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം

ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.

ഇനി,

മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍

കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം

അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?

അങ്ങനെ മനുഷ്യന്‍

വാന‍പ്രസ്ഥത്തിലേയ്ക്ക്‌ ചുവടു വെച്ചേക്കാം

*****