മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Monday, January 22, 2007

Autobiographical Ballads (Contd)

എന്റെ ആത്മകഥാശംങ്ങള്‍ ‍ (തുടര്‍ച്ച)
എം.വേണു, മുംബൈ

ബാല്യകാലം ദുരന്തപൂര്‍ണമായ ഒരു ചുവടുമാറ്റം നടന്നതു മൂത്ത സഹോദരിയുടെ അപകടമരണത്തെ തുടര്‍ന്നായിരുന്നു. അവരെ കുറിച്ചുള്ള ഓര്‍മകള്‍ ഒരു ഫോക്കസ് തെറ്റിയ ചിത്രം പോലെ ഇപ്പോള്‍ ഓര്‍മയില്‍നിന്നും വിദൂരമായിരിക്കുന്നു. അവര്‍ എന്റെ ബാലപാഠപുസ്തകങ്ങള്‍ക്ക് ചട്ടയിട്ടു തന്നിരുന്നു. ഭക്ഷണം (മാമു) കുഞ്ഞുരുകളാക്കി ഊട്ടിയിരുന്നു. അവര്‍ക്ക് എന്റെ കുഞ്ഞുടുപ്പുകള്‍ തയ്ക്കാന്‍ അറിയാമായിരുന്നു.

ഒരു സായാന്ഹത്തില്‍ ഞാന്‍ അമ്മയോടൊപ്പം സ്കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ അയല്‍‌വാസികളില്‍ നിന്നും കേട്ട വാര്‍ത്തയാണ് - ചേച്ചി സ്റ്റൌവില്‍ നിന്നും സില്‍ക്ക് സാരിയില്‍ തീ പടര്‍ന്ന് ഗുരുതരമായ പൊള്ളലോടെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി അമ്മ എന്റെ കൈവിട്ട് ഓടി. ആ കാളരാത്രി ആരും ആരോടും ഒന്നും ഉരിയാടിയില്ല. ഞാന്‍ ശിപായി ചേത് രാമിനോടൊപ്പം വീട്ടില്‍ കഴിഞ്ഞു. അയാള്‍ എനിക്ക് പാലും ബിസ്കറ്റും പിന്നെ ചോക്ലേറ്റും തന്നു.

പോകെ പോകെ സന്‍ഡ്യയായി. പകല്‍ വിട വാങ്ങി. രാത്രി കനത്തു. അങ്ങിനെ ഒരു ദിവസം സ്കൂളില്‍ പോകാതെ ഞാന്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. അന്ന് അച്ചനും അമ്മയും ലീവെടുത്ത് ആസ്പത്രിയില്‍ തന്നെ കഴിഞ്ഞു. അന്നു സന്ഡ്യയായപ്പോള്‍ ചേച്ചിയിടെ മൃതശരീരവും വഹിച്ചുകൊണ്ട് ഒരു ആംബുലന്‍സ് വന്നു. കൂട്ട കരച്ചിലായി. പക്ഷേ ഞാന്‍ എന്തുകൊണ്ടോ, ഉദാത്തമായ ഒരു അഞ്ജതയുടെ, നിര്‍വികാരതയുടെ മൂടുപടത്തില്‍ വ്യാപൃത്തനായി മരണം എന്ന പ്രക്രിയെ കുറിച്ച് ആലോചിക്കാനാകാതെ ഒരു ജഡത്വവും ജീര്‍ണതയും ആവീഹിച്ച് ഇരുന്നു. അതു എനിക്ക് അസഹനീയമായിരുന്നു. അല്ലേങ്കില്‍ അഞ്ജനീയമായ ഇഹലോകങ്ങള്‍ക്കപ്പുറത്ത് എന്തൊക്കെയോ ഒരു സമസ്യയായിരുന്നു. അവിടെ നിതാന്തമായ ഒരു മൂകത തളം കെട്ടി കിടന്നിരുന്നു. ഒരു മരുക്കാറ്റിന്റെ ആഗമനം സൂചിപ്പിക്കുന്ന സന്നാട്ടം. എവിടെയൊക്കെയോ ഒരു കൊടുങ്കാറ്റിന്റെ ഉരുള്‍പൊട്ടലുകള്‍ തീര്‍ന്നിരിക്കണം. ആ മൂകത ആര്‍ക്കും ഭജ്ഞിക്കാനാവാത്തതായിരുന്നു.

ജീവിതത്തിന്റെ ഓരോ പ്രഹേളികളിലും, പ്രക്രിയകളിലും ആദ്യത്തെ ചുവടു വൈയ്പ് എത്ര മഹത്തരമാണെന്ന് ഞാന്‍ അനുഭവങ്ങളിലൂടെ പഠിച്ചിട്ടുണ്ട്. നിര്‍ണായകമായ അത്തരം ചുവടുവൈപ്പുകള്‍ കന്നിവൈപ്പുകള്‍, ലേശമൊന്നു തെറ്റിയാല്‍ വിധിയുടെ മുന്നറിയിപ്പീല്ലാത്ത ഗര്‍ത്തങ്ങളില്‍ വീണു പോകും. ഒരു നൈമിഷികമായ സന്ദര്‍ഭം ജീവിത്തിന്റെ പാതകളെ വേര്‍തിരിക്കും. സഹോദരിയുടെ മരണശേഷം ഞ്ഞങ്ങള്‍ കുഞുങ്ങള്‍ അമ്മയോടോപം നാട്ടിലേക്ക് വേരുകള്‍ അടക്കം പറിച്ചു നടപ്പെട്ടു. ഇനിയ്ങ്ങോട്ട് നാട്ടിലെ കഥാപാത്രങ്ങളുടെ രൂപവും ഭാവവും വിവരിക്കാം.. ദയവായി കാത്തിരിക്കുക.....

******

Sunday, January 21, 2007

സ്ത്രീ ഒരു കവിത


കവിത സ്ത്രീ എം. വേണു, മുംബൈ

ഞാന്‍ സ്ത്രീ, അമ്മ, സഹോദരി..
മരുഭൂമിയിലെ മണല്‍ തിരകളിലൂടെ
നഗ്നപാദങ്ങളിലൂടെ ഓടിയണഞ്ഞ്
ധാന്യകലവറകളുടെ ചക്കിയില്‍
ഉയരുന്ന ധൂളികളിലൂടെ
തേയിലത്തോട്ടങ്ങളുടെ ഊഷ്മരതിയിലൂടെ
ദുര്‍ബലതയില്‍ കവിയുന്ന ശക്തിയോടെ
കിഴക്കന്‍ മലകളുടെ ഖണ്ഡരതയിലൂടെ
നോവുന്ന പൈക്കിടങ്ങളെ
പുലര്‍ച്ചമുതല്‍ സായാഹ്നം വരെ
പുല്‍മേടുകളിലൂടെ തെളിച്ചുകൊണ്ട്
അവിടെ ആട്ടിന്‍പറ്റങ്ങളില്‍ ചിലവ
വിശന്നലറി പിടഞ്ഞുമരിച്ചുകൊണ്ട്,

ജീവരക്തത്തിന്റെ ശോണിമയില്‍
കാമാന്ഡരായ അസ്ഥിപജ്ഞരങ്ങളുടെ
വിശപ്പടക്കികൊണ്ട്,
ആര്‍ത്തിപൂണ്ട മദ്ധ്യവര്‍ത്തികള്‍ക്ക്
ലാഭം ഉണ്ടാക്കികൊടുത്ത്

അതെ, സാഹിത്യപോഷിണികളുടെ
ശബ്ദതാരാവലിയില്‍ മഹത്തരമല്ലാത്ത
ഒരു വക്രാക്ഷരം-
നിങ്ങളുടെ പൈങ്കിളിസാഹിത്യം-
വര്‍ത്തമാന ഏടുകള്‍ , ക്യാമറകണ്ണുകള്‍
‍സൊന്ദര്യത്തിടന്വുകളുടെ കാര്‍കൂത്നലുകള്‍‌ ‍,
അര്‍ദ്ധാഗ്നമേനികളുടെ വക്രതകള്‍
പരസ്പരം മത്സരിക്കുന്നിടത്തേക്ക്,
ഓദ്കോളോഞിന്റെ രാസഗന്ധം തേടിപ്പോകുന്നു.


എന്നിട്ടും ലജ്ജയില്ലാതെ നിങ്ങള്‍ പറയുന്നു
എന്റെ വിശപ്പ് വിറ പൂണ്ട ഒരു പനിയാണെന്ന്,
എന്റെ നഗ്നത ഒരു ജൈവികമായ സ്വപ്നമാണെന്ന്.

ഒരു നാള്‍
എന്റെ സ്തനികളില്‍ കൂര്‍ത്തനഖങ്ങളുമായി പുളയുന്ന
അര്‍ബുദത്തിന്റെ ഞണ്ടുകള്‍ നിങ്ങളെ ഗ്രസിക്കും
വീണ്ടുവിചാരത്തിന്റെ കറുത്ത മേലങ്കികള്‍ കാര്‍‌മേഘങ്ങളായി
നിങ്ങളില്‍ വെള്ളിടികള്‍ പതിപ്പിക്കും.

*********

Thursday, January 11, 2007

ആത്മകഥാംശങ്ങള്‍

എന്റെ ആത്മകഥാശംങ്ങള്‍‍ (തുടര്‍ച്ച)

എം.വേണു, മുംബൈ

വീടിനെ കുറിച്ചുള്ള സങ്കൽപ്പം തറവാട്ടിലല്ല, മറിച്ച് ഉല്ലാസ് നഗറിലെ മൈലാഞ്ചി ചെടികളുടെ വരികള്‍ പാഞ ചെറുവീടുകളില്‍ തുടങുന്നു. അവിടുത്തെ പച്ചില ചെടികളുടെ ഇല പറിച്ച് ഉള്ളം കൈയില്‍ തിരുമ്മുന്വോള്‍ ഒരു വീര്യ രേതസ്സിന്റെ സുഗന്ധം അനുഭവപ്പെടാറുണ്ട്. അപ്പോള്‍ വിദ്യാലയത്തിലേക്കുള്ള യാത്ര ലോക്കലിലായിരുന്നു. നീണ്ടു കിടക്കുന്ന പാളങ്ങളുടെ അകല്‍ച്ചയില്‍ ഒരു പെരുമ്പാന്വ് ഇഴഞ്ഞു വരുന്നതുപോലെ വൈദ്യുത ട്രയിന്‍ . അന്നു അവിടെ തിരക്കേറിയ ഒരു നഗരമായിരുന്നില്ല. ഇന്നത്തെ പോലെ ഉയര്‍ന്ന വിസ്ത്രുതമായ ഫ്ലാറ്റുകളുടെ സമുച്ചയം ഉണ്ടായിരുന്നില്ല.

ഉല്ലാസ് നഗരിലെ പാരഡൈസ് തിയറ്റര്‍ കുഞ്ഞുനാളിലെ സ്മരണകളില്‍ ഒരു കോട്ടകൊത്തളമായി സ്ഥലം പിടിച്ചിരിക്കുന്നു. കുടുംബസുഹ്രുത്തായ ചേത്‌ രാം എന്ന ശിപായുടെ ചൂണ്ടാണിവിരലില്‍ തൂങ്ങിപിടിച്ച് ഞാന്‍ അതില്‍ പ്രവേശിച്ച് എത്ര ഹിറ്റ് സിനിമകള്‍ കണ്ടിരിക്കുന്നു. (ജീവിതം ഒരു ഹിറ്റായോ എന്ന് ഞാന്‍ തന്നെ സംശയിക്കുന്നു). മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആ കൊട്ടകയെ രോമാഞ്ചം കോള്ളിച്ചു കാണണം. അതു ഹ്ര്രിദിസ്ഥമാക്കി ഞാന്‍ വിഘടിതമായ വരികളാല്‍ പാടി കൊണ്ടു നടന്നു. ആ വരികളില്‍ പ്രേമസാഫല്യത്തീന്റെ തുഷാരബിന്ദുക്കള്‍ ഇറ്റിയിരുന്നുവെന്ന് കൌമാരപ്രണയത്തിന്റെ ആദ്യപാഠങ്ങളില്‍ ഞാന്‍ വായിച്ചറിഞ്ഞു.

“ചുപ്പ്നെ വാലേ സാംനേ ആ..

“ചുപ്പ് ചുപ്പ് കര്‍‌ ക്കേ ദീപ് ജലാ..”

പിന്നിട് ഒരു ക്ലാസിക്കല്‍ സായാനഹങ്ങളില്‍ ഇറ്റാലിയന്‍ ചിതമായ “പാരാഡിസോ” എന്ന സിനിമയില്‍ ഇത്തരത്തിലുള്ള ഒരു സിനിഗൃഹത്തിന്റെ പുനരാവിഷ്ക്കാരണം ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞു.